Pages

Monday, September 17, 2012

ഒരു പ്രണയത്തിന്‍റെ ഓര്‍മയ്ക്ക് [ഭാഗം -3]


ആ കാത്തിരിപ്പ്‌ എനിക്കൊരു ബുദ്ധിമുട്ടായി തോന്നിയില്ല. രണ്ടരക്ക് ഉള്ളിലേക്ക് പോവുമ്പോള്‍ അവള്‍ വാക്ക് തന്നിരുന്നു നാലരക്ക് മുന്‍പ് ഇറങ്ങും എന്ന്. എന്നാല്‍ ദൈവം എന്റെ കൂടെ ആയിരുന്നു എന്ന് തോന്നുന്നു. അവള്‍ മൂന്നരക്ക് തന്നെ ഇറങ്ങി. ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ അവര്‍ വയ്കുന്നേരം വിളിക്കാന്‍ പറഞ്ഞു. അതോടെ അവളുടെ വകുപ്പ് മേധാവി അവളോട്‌ പൊയ്കൊള്ളന്‍ പറഞ്ഞു. ഞങ്ങള്‍ സന്തോഷത്തോടെ ഇറങ്ങി നടന്നു.ഞങ്ങള്‍ അവിടെ ഉള്ള ഒരു പ്രശസ്തമായ ഷോപ്പിംഗ്‌ മാള്ളില്‍ കയറി. ഓരോന്നും നോക്കി നടക്കവേ അവള്‍ പറഞ്ഞു എന്റെ അമ്മയ്ക്കും അനുജത്തിക്കും തുണി അവള്‍ തിരഞ്ഞെടുത്തു തരാം എന്ന്. ഞാന്‍ സമ്മതിച്ചു. അങ്ങിനെ അവള്‍ അമ്മക്ക് ഒരു സാരിയും അനുജത്തിക്ക് ചുടിദാര്‍ തുണിയും എടുത്തു. ഏകദേശം  അയ്യായിരം രൂപയോളം ചെലവ് വന്നു. അവളോട്‌ എന്തെങ്കിലും വാങ്ങി കൊള്ളാന്‍ പറഞ്ഞപ്പോള്‍ അവള്‍ സമ്മധിച്ചില്ല.

ഞങ്ങള്‍ ഒരു ജ്യൂസ്‌ പാര്‍ലറില്‍ കയറി ജ്യൂസ്‌ കുടിച്ചു. ശംഖു മുഖം പോവാന്‍ ഉള്ള വഴിയും ദൂരവും ചോദിച്ചു ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. അവിടെ നിന്നും ബസ്‌ പിടിച്ചു അങ്ങോട്ട്‌ യാത്രയായി. സീറ്റ്‌ കിട്ടിയപ്പോള്‍ ഇരുന്നോളാന്‍ പറഞ്ഞു അവള്‍ എന്റെ ചാരത്തു തന്നെ നിന്ന്. എനിക്കവളോട് വല്ലാത്ത സ്നേഹം തോന്നി അപ്പോള്‍. എന്റെയും അവളുടെം കയ്കള്‍ കൂട്ടി ചേര്‍ത്താണ് ഞങ്ങള്‍ ബസിന്റെ ഹാന്‍ഡ് റെസ്റ്റില്‍ പിടിച്ചിരുന്നത്. ഇടയ്കിടെ അവള്‍ എന്നെ നോക്കി പുഞ്ചിരിക്കും.പിന്നെ കണ്ണിലേക്കു ആഴ്ന്നിറങ്ങുന്ന നോട്ടവും...അവള്‍ ആ ഭംഗിയാര്‍ന്ന കണ്ണുകളിലൂടെ എന്നോട് സംസാരിക്കുകയാണോ എന്ന് തോന്നും അത് കണ്ടാല്‍...., ഒപ്പം ഉള്ള ഓരോ നിമിഷവും പരസ്പരം സംസാരിക്കണം അല്ലേല്‍ കണ്ടിരിക്കണം എന്ന ഒരു അവസ്ഥയില്‍ ആയിരുന്നു രണ്ടു പേരും.ഇറങ്ങേണ്ട സ്ഥലം എത്തി. ഞങ്ങള്‍ തീരത്ത് ചെന്ന്. നല്ല തിരക്കായിരുന്നു അപ്പോള്‍ അവിടെ. പ്രത്യേകിച്ചും വെള്ളി ആഴ്ച ആയതുകൊണ്ട് ഒരുപാടാളുകള്‍ അവിടെ എത്തിയിരുന്നു. ഞാനും അവളും അവിടെ ഒരു ബെഞ്ചില്‍ ഇരുന്നു. വെയില്‍ എന്റെ മുഖത്ത് എല്കുന്നതിനാല്‍ എന്റെ മുഖം ആകെ തുടുത്തിരുന്നു. അവള്‍ വല്ലാതായി.ഉടനെ കുട എടുത്തു എനിക്ക് പിടിച്ചു തന്നു. അങ്ങിനെ ഞങ്ങള്‍ രണ്ടു പേരും ഒരുക്കുടകീഴില്‍ വിശാലമായ കടലും നോക്കി ഇരുന്നു. അവള്‍ പതിയെ എന്റെ തോളില്‍ തല ചായ്ച്ചു. ഹോ !!! ഞാന്‍ എന്താ പറയാ സുഹൃത്തുക്കളെ, അത് വല്ലാത്ത ഒരു അനുഭവം ആയിരുന്നു. എന്റെ പെണ്ണ് അവള്‍….ഞാന്‍ ആകെ കോരി തരിച്ച നിമിഷം. അവള്‍ എന്നെന്നും എന്റെതായിരിക്കും എന്ന് ഞാന്‍ എന്നോട് തന്നെ പല ആവര്‍ത്തി പറഞ്ഞ നിമിഷം. ഒരിക്കലും അവസാനികതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച നിമിഷം.  അവളെ കൊച്ചു കുഞ്ഞിനെ പോലെ താലോലിക്കാന്‍ തോന്നിപ്പോയി എനിക്ക്. ഞാന്‍ അവളെ എന്നോട് ചേര്‍ത്ത് പിടിച്ചു. അവള്‍ എന്നോട് ചേര്‍ന്നിരുന്നു കൊണ്ട് എന്റെ കണ്ണുകളിലേക്കു നോക്കി. ഞാന്‍ പുഞ്ചിരിച്ചു.

എനിക്കെല്ലാം ഒരു സ്വപ്നം പോലെ തോന്നി. ചിലര്‍ ഞങ്ങളെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു കുട നിവര്‍ത്തി പിടിച്ചു അതിനുള്ളില്‍ മുഖത്തോട് നോക്കിയിരുന്നു ഇവരെന്തു ചെയ്യന്നു എന്നര്‍ഥത്തില്‍..  .,അവള്‍ തിരമാലകള്‍ ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒപ്പം എന്റെ കയ്പത്തി അവളുടെ കയ്ക്കുള്ളില്‍ ആയിരുന്നു. അവള്‍ തിരമാലയില്‍ ഇറങ്ങാന്‍ ക്ഷണിച്ചു. പക്ഷെ എനിക്ക് മടി ആയിരുന്നു. കാരണം ഞാന്‍ ജീന്‍സ് പിന്നെ ഷൂവും ഇട്ടിരുന്നത് കൊണ്ട് എനിക്ക് മടി തോന്നി. അവള്‍ നിര്‍ബന്ധിച്ചപോള്‍ ഇറങ്ങി. അവള്‍ കൊച്ചു കുട്ടികളെ പോലെ വെള്ളത്തില്‍ കളിച്ചു. ഞാന്‍ കൂടെ നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ മഴ ചാരന്‍ തുടങ്ങി. അപ്പോള്‍ ഞങ്ങള്‍ തിരിച്ചു കയറി എന്റെ തുണിയിലെ മണല്‍ കളയാന്‍ അവള്‍ സഹായിച്ചു. എന്റെ ഷൂവിന്റെ ലയ്സ് പോലും അവള്‍ കെട്ടി തന്നു. അതിനിടയില്‍ ഞങ്ങള്‍ കുറച്ചു ഫോട്ടോസ് എടുത്തു. 

ഞങ്ങള്‍ തിരിച്ചുള്ള ബസില്‍ കയറി. നല്ല തിരക്കുണ്ടയിരുന്നത് കൊണ്ട് രണ്ടുപേര്‍ക്കും സീറ്റ്‌ കിട്ടിയില്ല. അവള്‍ നില്കുന്നതിനു പിന്നില്‍ വെള്ളമടിച്ചു പൂസായ ഒരുത്തന്‍ നിന്നിരുന്നു. അവള്‍ അസ്വസ്ഥ ആയി കാണപെട്ടു. പെട്ടെന്നവള്‍ എന്നോട് അവളുടെ പിന്നില്‍ വന്നു നില്ക്കാന്‍ പറഞ്ഞു. ഞാന്‍ അത് പോലെ ചെയ്തു. അപ്പോള്‍ അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ടൌണില്‍ തിരിച്ചെത്തിയപ്പോഴേക്കും രാത്രി ആയിരുന്നു.ഞാന്‍ അവളെ അവളുടെ ഹോസ്റെലിനു അടുത്ത് കൊണ്ട് ചെന്ന് വിട്ടു. രണ്ടു  പേര്‍ക്കും പിരിയാന്‍ മടി ആയിരുന്നു. ഗുഡ് ന്യ്റ്റ് പറഞ്ഞപ്പോള്‍ അവള്‍ എന്റെ മുഖത്തേക്ക് നോക്കി. ഞാന്‍ അവളുടെ കൈ എടുത്തു എന്റെ ചുണ്ടോടു ചേര്‍ത്ത്. എന്നിട്ട് മന്ത്രിച്ചു ഐ ലവ് യു. അവള്‍ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു ലവ് യു ടൂ.തിരിച്ചു റൂമില്‍ എത്തിയപ്പോള്‍ വല്ലാത്ത നഷ്ടബോധം. കുളി എല്ലാം കഴിഞ്ഞു അവളെ വിളിച്ചു. അവള്‍ നല്ല ഉത്സാഹത്തില്‍ ആയിരുന്നു. അടുത്ത ദിവസം നേരത്തെ ഇറങ്ങെണ്ടാതിനാല്‍ കിടന്നോളാന്‍ പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു.

അടുത്ത ദിവസം തലേ ദിവസത്തെ അതെ സമയത്ത് സ്ഥലത്ത് ഞാന്‍ എത്തി. അവളും എത്തി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ശംഖു മുഖത്തേക്ക് തിരിച്ചു. അവിടെ എത്തി കൊറേ ഇരുന്നു. അന്ന് അവള്‍ കൂടുതല്‍ നേരം വെള്ളത്തില്‍ കളിച്ചു. കൊറേ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തിരിച്ചു പോന്നു. ഫുഡ്‌ കഴിചു കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു ഒരു സിനിമയ്ക്കു പോകാം എന്ന്. ഞാന്‍ ഓക്കേ പറഞ്ഞു. ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തു കേറി. നല്ല തിരക്കുണ്ട്‌.. .., ഭാഗ്യത്തിന് എല്ലാം കോളേജ് പിള്ളേര്‍ ആണ്. തേരി മേരി കഹാനി ആണ് ഫിലിം. അവള്‍ എന്റെ തോളില്‍ തല ചായ്ച്ചു ഇരുന്നു. അവളുടെ വലതു കൈ എന്റെ ഇടഹ്ടു കൈക്കുള്ളില്‍ ആയിരുന്നു. ഇടയ്ക്കിടെ ചില വ്യ്കരിക നിമിഷങ്ങള്‍ സിനിമയില്‍ വരുമ്പോള്‍ അവളുടെ കൈ എന്റെ കയ്യിന്മേല്‍ മുറുകും. എന്നോട് ഒന്നുകൂടെ ചേര്‍ന്നിരിക്കും. ബോറിംഗ് സീന്‍ വരുമ്പോള്‍ വെറുതെ എന്റെ കൈ പതിയില്‍ വിരല്‍ കൊണ്ട് ചിത്രം വരക്കും .സിനിമ വിചാരിച്ച പോലെ നന്നായില്ല. അവിടെ നിന്നും ഇറങ്ങിയപ്പോള്‍ അവള്‍ക്കു ഒരു കാള്‍. ,അവള്‍ പറയുന്നു ഫിലിം കണ്ടു ഇറങ്ങിയേ ഉള്ളു എന്ന്. അപ്പോള്‍ അവിടുന്ന് എന്തോ ചോദിച്ചു. അവള്‍ മറുപടി പറഞ്ഞു "ആരുടെ കൂടെയന്നോ , എന്റെ ബോയ്‌ ഫ്രണ്ടിന്റെ കൂടെ " എന്ന്. പിന്നെയും എന്തൊകെയോ പറഞ്ഞു അവള്‍ ഫോണ്‍ വച്ചു. എന്നിട്ട് പറഞ്ഞു "എന്റെ ഒരു ഫ്രണ്ട് ഇവിടെ എത്തിയിടുണ്ട്. അപ്പോള്‍ എന്നെ കാണാം എന്ന് പറഞ്ഞിരുന്നു "എന്ന്. ഞാന്‍ ശരി എന്ന് പറഞ്ഞു അവനേം കൂടെ ലഞ്ചിന് വിളിക്കാന്‍ പറഞ്ഞു.

തുടരും .........


ഒരു പ്രണയത്തിന്‍റെ ഓര്‍മയ്ക്ക് [ഭാഗം -2]


അവര്‍ പതിയെ നടന്നു നീങ്ങി. ചുറ്റമ്പലം ചുറ്റി പിന്‍ ഭാഗത്തെത്തിയപ്പോള്‍ അവള്‍ പറഞ്ഞു "ഇതാണ് ഞാന്‍ ഫോണിലൂടെ പറഞ്ഞ സ്ഥലം; ഇവിടെ എന്ത് പ്രാര്‍ത്ഥിച്ചാലും നടക്കും എന്നാണ് വിശ്വാസം. എന്താന്ന് വെച്ചാല്‍ പ്രാര്‍ത്ഥിച്ചു വരൂ" എന്ന്. അവന്‍ അവളെ ഒന്ന് നോക്കി പിന്നെ ഭഗവാനു നേരെ തിരിഞ്ഞു പ്രാര്‍ത്ഥിച്ചു "എനിക്കെന്റെ അമ്മുനെ എത്രയും പെട്ടെന്ന് സ്വന്തം ആവണേ, അവള്‍ എന്നും എന്റെ കൂടെ ഉണ്ടാവണേ, പിന്നെ എല്ലാവര്ക്കും പ്രത്യേകിച്ചും അവളുടെം എന്റെം വീട്ടുകാര്‍ക്കും നല്ലത് വരുത്തണേ" എന്നും പറഞ്ഞു നിറുത്തി. അല്ലാതെ തനിക്കു എന്താ  പറയാന്‍ ഉള്ളെ?  കോവിലിനു മുന്നിലെത്തി, അവള്‍ ചന്ദനം ചാലിച്ച് വച്ചതില്‍ നിന്നും കുറച്ചെടുത്തു അവന്‍റെ നെറ്റിയില്‍ തൊടുവിച്ചു. അവന്‍ ഓര്‍ത്തു തന്‍റെ പെണ്ണിന്റെ ആദ്യത്തെ സമ്മാനം.

അവിടെ ഉള്ള ഒരു കടയില്‍ നിന്നും ഒരു ചരട് വാങ്ങി അവള്‍ അത് പ്രസാദത്തില്‍ തൊട്ടു നനച്ചു പിന്നെ അവന്‍റെ കയ്യില്‍ കെട്ടി കൊടുത്തു. അവളുടെ രണ്ടാമത്തെ സമ്മാനം. അവളുടെ കൈക്ക് നല്ല തണുപ്പുണ്ടായിരുന്നു. വളരെ സൂക്ഷ്മതയോടെ അത് കെട്ടുന്ന അവളോട്‌ അവനൊരു കുസൃതി ചോദ്യം ചോദിയ്ക്കാന്‍ തോന്നി. അവന്‍ അവളെ നോക്കി ചോദിച്ചു "അമ്മു, ഇന്നലെ നീ പറഞ്ഞ ആ മഞ്ഞ ചരട് അങ്ങ് വാങ്ങിയാലോ?" അതുകേട്ട അവള്‍ മുഖമുയര്‍ത്തി എന്നെ അവനെ ഒരു നോട്ടം നോക്കി...ഹോ....ഓര്‍ക്കുമ്പോള്‍ കുളിര് കോരുന്ന നോട്ടം. അതില്‍ എല്ലാം അടങ്ങിയിരുന്നു എന്ന് അവനു തോന്നിയത്രേ; അവനോടുള്ള സ്നേഹോം, വിധേയത്തോം, ആരാധനയും, പ്രണയവും, അവന്‍റെ ചോദ്യത്തിനുള്ള ഉത്തരവും, അങ്ങിനെ എല്ലാം എല്ലാം.


അവര്‍ അവിടെ നിന്നും ഇറങ്ങി നടന്നു. ഓട്ടോയില്‍ കയറി അവന്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി. സ്ത്രീകളെ മുറിയില്‍ അനുവദിക്കാത്തത് കൊണ്ട് അവര്‍ റിസപ്ഷനില്‍ ഇരുന്നു. അവള്‍ക്കു അന്ന് ചെയ്തു തീര്‍ക്കാന്‍ ഉണ്ടായിരുന്ന കുറച്ചു ജോലികള്‍ അവിടെ ഇരുന്നു ചെയ്തു. പുലര്കാലം ആയതിനാല്‍ നല്ല കൊതുകിന്റെ ശല്യം ഉണ്ടായിരുന്നു. അതവളെ ആലോസരപെടുത്തി കൊണ്ടിരുന്നു. അവന്‍ ജീന്‍സ് ആയതിനാല്‍ അവനൊന്നും പറ്റിയില്ല. പക്ഷെ അവളുടെ മൃദുലമായ കൈ തണ്ടയില്‍ അവയുടെ കടി തിണര്‍ത്തു കിടന്നു. അവനിച്ചിരി വിഷമം തോന്നി. പെട്ടെന്ന് തന്നെ അവളുടെ ജോലി എല്ലാം തീര്‍ത്തു അവര്‍ അവിടെ നിന്നും പോന്നു.


അവന്‍ ഒരു നിമിഷം നിര്‍ത്തി ; എന്നിട്ട് എന്നെ നോക്കി ... പിന്നെ വീണ്ടും ചിന്തയില്‍ മുഴുകി...അവന്‍ അവളുടെ കൂടെയുള്ള ദിനങ്ങളെ കുറിച്ച് ഓര്‍ക്കുകയായിരുന്നു എന്ന് എനിക്ക് തോന്നി. കാരണം വിഷാതമൂകാന്‍ ആയി മാത്രം കാണാറുള്ള അവന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി മിന്നുന്നത് ഞാന്‍ കണ്ടു-കണ്ണുനീരില്‍ കുതിര്‍ന്ന ഒരു പുഞ്ചിരി. അവന്‍ തുടര്‍ന്നു അവന്‍റെ വരികളില്‍ ഞാന്‍ അത് വിവരിക്കുന്നു.  “പോരുന്ന വഴിക്ക് മനോഹരമായ ഒരു ക്രിസ്ത്യന്‍ പള്ളിക്ക് സമീപം എത്തി. അവിടെ എല്ലാം നല്ല തിരക്കായിരുന്നു. ഓഫീസില്‍ പോവനുല്ലവരുടെം സ്കൂള്‍ കോളേജ് പിള്ളേരുടെ എല്ലാം തിരക്ക്. അവരില്‍ പലരും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അമ്മു അതൊന്നും ശ്രദ്ധിച്ചതായി  തോന്നിയില്ല. അവള്‍ വളരെ ഉല്ലാസവതിയായി കാണപെട്ടു. ഒരു ചര്‍ച്ചില്‍ ഞാന്‍ ഇത് വരെ കേറിയിട്ടില്ല എന്നത് അവളെ അധ്ബുധപെടുത്തി. അപ്പോള്‍ തന്നെ അവിടെ കേറാം എന്നായി അവള്‍. ഞാന്‍ പേടിച്ചു. കാരണം ചന്ദനകുറി തൊട്ടു കൊണ്ട് അവിടെ കേറിയാല്‍ ഉണ്ടായേക്കാവുന്ന പ്രശനം ഓര്‍ത്തു ഞാന്‍ . ഞാന്‍ ആദ്യം ആയല്ല പള്ളിയില്‍ പോവുന്നെ, അതുകൊണ്ട് കൂടെ വാ എന്ന് വിളിച്ചു അവള്‍. ഞാന്‍ കൂടെ ചെന്ന്. ഞങ്ങള്‍ അകത്തു കയറി. വരി വരി ആയി ഇട്ടിരിക്കുന്ന ബെഞ്ചില്‍ ഒന്നില്‍ ഞങ്ങള്‍ ഇരുന്നു പ്രാര്‍ത്ഥിച്ചു. "ആദ്യം പള്ളിയില്‍ വരുന്ന ആള്‍ പ്രാര്‍ത്ഥിച്ചത്‌ നടക്കും"  അവള്‍ എന്റെ ചെവിയില്‍ പറഞ്ഞു. ഞാന്‍ നേരത്തെ പറഞ്ഞത് തന്നെ ഇവിടേം പ്രാര്‍ത്ഥിച്ചു. അവള്‍ ഇപ്പൊ വരാം എന്ന് പറഞ്ഞു കന്യ മറിയതിന്റെം മറ്റും അടുത്ത് പ്രര്‍ഹ്ടിക്കാന്‍ ആയി പോയി. അവിടെ നിന്നും മന്ദം മന്ദം അവള്‍ നടന്നു വരുമ്പോള്‍ ഞാന്‍ അവളെ സാകുതം വീക്ഷിക്കുകയായിരുന്നു. അവള്‍ തലയില്‍ ചുരിദാറിന്റെ ഷാള്‍ തട്ടം ആയി ഇട്ടിരുന്നു. അതില്‍ അവള്‍ കൂടുതല്‍ മനോഹരി ആയി കാണപെട്ടു. അവള്‍ മന്ദം മന്ദം എന്റെ ഹൃദയത്തിലെക്കാന് നടന്നു കേറുന്നത് എന്നെനിക്കു തോന്നി പോയി. ഒരു വല്ലാത്ത റൊമാന്റിക്‌ സീന്‍. കുറെ ആഴ്ചകള്‍ക്ക് ശേഷം "തട്ടതിന്‍ മറയത്" എന്നാ സിനിമയിലെ "പയ്യന്നൂര്‍ കോളേജ് വരാന്തയില്‍ " എന്ന് തുടങ്ങുന്ന വരികള്‍ എന്നെ ഇ പള്ളിയിലെ രംഗം ഒര്മിപിച്ചു. അതായിരുന്നു എന്റെ അമ്മു എനിക്ക് തന്ന മൂന്നാമത്തെ സമ്മാനം. എന്റെ ആദ്യ പള്ളിയില്‍ പോക്ക്.


ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി നടന്നു. അവിടെ അടുത്തുള്ള ഒരു ഹോട്ടലില്‍ നിന്നും പ്രാതല്‍ കഴിച്ചു. ഭക്ഷണം കഴികുന്നതില്‍ വിമുഖ ആയ അവളെ കൊച്ചു കുട്ടികളെ ശാസിക്കും പോലെ ശാസിച്ചാണ് ഞാന്‍ ഒരു വിധം കഴിപിച്ചേ. പിന്നീട് ഞങ്ങള്‍ മ്യുസിയതില്‍ കയറി അവിടെ ഉള്ള പൂന്തോട്ടത്തില്‍ ഉലാത്തി. മഴ ചാറിയിരുന്നതിനാല്‍ മരച്ചില്ലകളില്‍ കാനല്‍ തുള്ളികള്‍ ഉണ്ടായിരുന്നു. അവിടെ നടക്കുന്നതിനിടയില്‍ കൊച്ചു കുട്ടികളെ പോലെ അമ്മു മര ചില്ല വലിച്ചു വിട്ടു. കുറച്ചു തുള്ളികള്‍ എന്റെ മേല്‍ വീണു. ഞങ്ങള്‍ വീണ്ടും നടന്നു ഒരു മരത്തിനു ചുവട്ടിലെ സിമന്റ്‌ തിണ്ണയില്‍ ഇരുന്നു. എനിക്ക്ക് ഫോട്ടോ ഗ്രാഫി എന്നാ കലയെ പറ്റി പറഞ്ഞു തരാന്‍ അവള്‍ സമയം കണ്ടെത്തി. ഒരു വസ്തുവിനെ പല ആങ്കിളില്‍ എടുക്കുന്നതും ആ വസ്തുവിന്റെ ഏറ്റവും മനോഹരമായ ആംഗിള്‍ കണ്ടെത്തുന്നതും ഒക്കെ വിവരിച്ചു തന്നു അവള്‍ .

അപ്പോള്‍ ആണ് ഒരു കൈ നോട്ടക്കാരന്‍ അങ്ങോട്ട്‌ വന്നത്. അയാള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞങ്ങള്‍ കൈ നോക്കാന്‍ സമ്മതിച്ചു. അയാള്‍ എന്തൊകെയോ പറഞ്ഞു. അതില്‍ പലതും സത്യങ്ങള്‍ ആയിരുന്നുട്ടോ. അയാള്‍ അവളുടെ കയ്യും നോക്കി പറഞ്ഞു "നല്ല കുട്ടിയാണ് ഇത്. ഇതിന്റെ മനസ്സില്‍ കളങ്കമില്ല. ഇതിനൊരു ജീവിതം കൊടുക്കണം". എന്റെ കണ്ണപ്പോള്‍ അല്പം നിറഞ്ഞിരുന്നു. അതവളും ആയാലും ശ്രദ്ധിച്ചില്ല. കാരണം "എനിക്ക് നിങ്ങളെ പിരിയാന്‍ വയ്യ, നിങ്ങളുടെ സ്നേഹം നഷ്ടപെടുത്താന്‍ വയ്യ" എന്ന് പറഞ്ഞു അവള്‍ കരഞ്ഞ നാള്‍ മുതല്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു ഇവള്‍ എന്റെ ആണെന്ന്, ആര്‍ക്കും ഇവളെ ഞാന്‍ വിട്ടു കൊടുക്കില്ല എന്ന്. അയാള്‍ തുടര്‍ന്നു. നല്ല രാശിയാണ് രണ്ടു പെരുടെതും. ഉടനെ കാര്യങ്ങള്‍ക്ക് തീരുമാനം ഉണ്ടാവും നിങ്ങള്‍ സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കും" അയാള്‍ പറഞ്ഞു നിറുത്തി. അപ്പോള്‍ ഞാന്‍ പറഞ്ഞു "അങ്ങിനെ ഉണ്ടായാല്‍ ഞങ്ങള്‍ ഇവിടെ വരും ഒരുമിച്ചു. നിങ്ങളെ കാണുകയാണേല്‍ നല്ല ഒരു സമ്മാനവും തരും" എന്ന്.

ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി നടന്നു. പതിനൊന്നു മണിക്ക് മുന്‍പേ അവള്‍ക്കു അവളുടെ ഓഫീസില്‍ എത്തണം ആയിരുന്നു. അവിടെ എത്തിയപ്പോള്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി. രണ്ടു പേര്‍ക്കും പിരിയാന്‍ മടി. ഞാന്‍ അവളുടെ കയ്യില്‍ പിടിച്ചു. എന്നിട്ട് ചുമരും ചാരി നില്‍ക്കുന്ന അവളുടെ നെറ്റിയില്‍ എന്റെ ചുണ്ട് മുട്ടിച്ചു. എന്റെ ആദ്യ ചുംബനം. അവള്‍ നാണം കൊണ്ട് പുഞ്ചിരിക്കുന്നുണ്ടായിരുന്നു. രണ്ടര മണിക്കൂര്‍ കഴിഞ്ഞു കാണാം എന്ന് പറഞ്ഞവള്‍ അകത്തേക്ക് പോയി. 

പിന്നീടുള്ള മണികൂറുകള്‍ കാത്തിരിപ്പിന്റെതയിരുന്നു. ഞാന് അവിടെ ഫസ്റ്റ് ഫ്ലോറില്‍ ഗോവണി  പടിമേല് ഇരുന്നുo അങ്ങോട്ടും ഇങ്ങോട്ടും നടന്നും സമയം കഴിച്ചു കൂട്ടി. 

തുടരും .........


ഒരു പ്രണയത്തിന്‍റെ ഓര്‍മയ്ക്ക് [ഭാഗം -1]


രാഹുല്‍ , എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍.. ആണ്. ഞാന്‍ എന്‍റെ കഴിഞ്ഞ തവണത്തെ ലീവിന് വന്നപ്പോള്‍ അവനെ കാണാന്‍ ബംഗ്ലൂരില്‍ പോയിരുന്നു. ബംഗ്ലൂര്‍ സെന്‍ട്രലില്‍ ഉള്ള ഒരു കഫെയില്‍ ഇരുന്നു ഞങ്ങള്‍ സംസാരിക്കുകയായിരുന്നു. അവനെ ഞാന്‍ ശ്രദ്ധിച്ചു. അവന്‍ ആകെ വിഷാതന്‍ ആയിരുന്നു. ഞാന്‍ അവനോടു കാര്യം ചോദിച്ചു. അവന്‍ ഒഴിഞ്ഞു മാറി. നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ പറഞ്ഞു തുടങ്ങി അവന്‍റെ കഥ. ഞങ്ങള്ക് ചുറ്റും ഷോപ്പിംഗ്‌ മാളില്‍ നല്ല തിരക്കായിരുന്നു. വലെന്റൈന്‍സ്‌ ഡേ ആഘോഷിക്കനുള്ളവരുടെ തിരക്ക്. സന്തോഷവും ബഹളവും ചുറ്റും. പക്ഷെ അവന്‍ പറഞ്ഞ കഥ...എന്‍റെ കണ്ണ് നിറച്ച കഥ...ഞാന്‍ അത് അവന്‍റെ തന്നെ വാക്കുകളില്‍ നിങ്ങള്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. അവന്‍ പറഞ്ഞു തുടങ്ങി,,,

രാത്രി ഒമ്പത് മണി. ഞാന്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പുറത്തു വന്നു. കുറച്ചു ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഓട്ടോയില്‍ കയറി പാളയത്തെ ഒരുവിധം തരക്കേടില്ലാത്ത ഒരു ഹോട്ടലില്‍ മുറി എടുത്തു. മുറിയില്‍ കയറി ബാഗ്‌ എല്ലാം അടുക്കി വച്ച് കുളിക്കാന്‍ കയറി. കുളി കഴിഞ്ഞപ്പോള്‍ നല്ല വിശപ്പ്‌ തോന്നി. താഴെ പോയി കഴിച്ചു വന്നു.
എന്നിട്ടവളെ ഫോണില്‍ വിളിച്ചു. ഓ!! പറയാന്‍ മറന്നു. "അവള്‍ " എന്ന് വച്ചാല്‍ എന്റെ പ്രിയപ്പെട്ടവള്‍ . എന്റെ അമ്മു. എന്നെ കാണാന്‍ വേണ്ടി മാത്രം മുംബയില്‍ നിന്നും മുംബയില്‍ നിന്നും ഒരു പ്രശസ്ത ചാനലില്‍ കിട്ടിയ ഇന്റെര്ന്‍ ഷിപ്‌ അവസരം വേണ്ടാന്ന് വച്ച് വിമാനം കയറി കേരളത്തിലേക്ക് വന്നവള്‍ .എന്നെ കാണുന്നതിനു  വേണ്ടിയും എന്നോടൊപ്പം
സമയം ചിലവഴിക്കുന്നതിന് വേണ്ടിയും തിരുവനന്തപുരത്ത് ഒരു ചാനലില്‍ അവള്‍ ജോയിന്‍ ചെയ്തു.

ഞാന്‍ വിളിച്ചപ്പോള്‍ തന്നെ സമയം പത്തര കഴിഞ്ഞിരുന്നു. അത്ര വൈകിയിരുന്നു  എങ്കിലും രണ്ടു പേര്‍ക്കും ഉറക്കം വരുന്നുണ്ടായിരുന്നില്ല. നാളെ രാവിലെ ആദ്യമായി കാണുന്നതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. സംസാരത്തിനിടയില്‍ ആ ടെന്‍ഷന്‍ അവള്‍ മറച്ചു വെച്ചില്ല. നാളെ കണ്ടാല്‍ എന്താവും അവസ്ഥ എന്നാ അവളുടെ പേടിക്ക്‌ ഞാന്‍ ഇപ്രകാരം മറുപടി കൊടുത്തു. "അമ്മു, ഞാന്‍ നിന്റെ മനസിനേം നിന്റെ നന്മയെയും ആണ് സ്നേഹിച്ചേ. അത് കൊണ്ട് ഒരു പേടിയും വേണ്ട. ഞാന്‍ അല്ലെ പേടികണ്ടേ. ആ എനിക്ക് പേടിയില്ല കാരണം ഞാന്‍ എന്റെയും നിന്റെയും സ്നേഹത്തില്‍ വിശ്വസിക്കുന്നു" എന്ന്.

ഞങ്ങള്‍ മ്യുസിയം ജങ്ക്ഷനില്‍ വച്ച് കാണാം എന്നാ പ്ലാന്‍ ചെയ്തിരുന്നെ. പക്ഷെ എന്റെ വാക്കുകള്‍ കേട്ടപ്പോള്‍ വികാരാധീന ആയി അവള്‍ പറഞ്ഞു "രാഹുല്‍ , നമ്മുക്ക് ഹനുമാന്‍ കോവിലില്‍ വച്ച് കാണാം. അപ്പോള്‍ ഒരു മഞ്ഞ ചരട് വേണേല്‍ എന്റെ കഴുത്തില്‍ ചാര്തുമോ? ഞാന്‍ ആഗ്രഹിക്കുന്നു അങ്ങിനെ" എന്ന്. ഞാനും ആകെ വല്ലാണ്ടായി.കാരണം ഞാനും അവളുടെ അതെ അവസ്ഥയില്‍ തന്നെ ആയിരുന്നു. ആ നിമിഷം അവള്‍ എന്റെ കൂടെ ഉണ്ടായിരുന്നേല്‍ കെട്ടി പിടിച്ചോരായിരം മുത്തം നല്‍കിയേനെ ഞാന്‍ അവള്‍ക്കു. എങ്കിലും സംയമനം പാലിച്ചു ഞാന്‍ പറഞ്ഞു "അമ്മു, നമ്മുടെ പാരെന്റ്സ് വഴി മുന്നോട്ടു പോവാം എന്നല്ലേ നമ്മള്‍ തീരുമാനിചിരിക്കുന്നെ; അതുകൊണ്ട് നമ്മള്‍ അങ്ങിനെ ചെയ്താല്‍ അവരോടുള്ള അപരാധം ആവില്ലേ? അതിലുപരി എന്നേക്കാള്‍ നിനകതു ദോഷം ചെയ്യും. ഇക്കാര്യങ്ങള്‍ ഒക്കെ നമ്മുക്ക് പിന്നെ തീരുമാനിക്കാം. ഇപ്പോള്‍ എന്റെ കുട്ടി സുഗമായി സ്വസ്ഥമായി ഉറങ്ങു". ശരി എന്ന് പറഞ്ഞവള്‍ ഫോണ്‍ വച്ചു.

എപ്പോഴോ ഞാന്‍ ഉറങ്ങി പോയി. രാവിലെ അലാറം വച്ചു എണീറ്റ് കുളിച്ചു വസ്ത്രം എല്ലാം മാറി ഹനുമാന്‍ കോവിലിലേക്ക് തിരിച്ചു. അഞ്ചു അന്‍പത്തി അഞ്ചിനു വിടെ എത്തി. പിന്നെ കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ ആയിരുന്നു. അവളെ വിളിച്ചപ്പോള്‍ വന്നു കൊണ്ടിരികുകയാണ് എന്ന് പറഞ്ഞു. ഞാന്‍ അക്ഷമന്‍ ആയി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. പെട്ടെന്നവള്‍ ദൂരെ നടന്നു വരുന്നതായി കാണപെട്ടു. എനിക്കേറ്റവും ഇഷ്ടമുള്ള അവളുടെ വെള്ളയും നീലയും നിറമുള്ള ചുരിദാര്‍ ഇട്ടു കൊണ്ടാണ് അവള്‍ വന്നെ. എന്നെ കണ്ടതും അവളുടെ മിഴികള്‍ സ്വന്തം കാല്‍ കീഴിലെക്കായി. കവിളുകള്‍ അരുണിമ യാര്‍ന്നു. അവള്‍ മന്ദം മന്ദം എന്റെ അടുത്ത് എത്തി. അവളുടെ മുടി ഇഴകളെ തഴുകി കടന്നു വന്ന കാറ്റിനു വല്ലാത്തൊരു സുഗന്ദം. ഞാന്‍ മതി മറന്നു നില്കുകയായിരുന്നു. 

അവന്‍ ഇത് എന്നോട് പറയുമ്പോള്‍ അവന്‍റെ വികാര തീവ്രത എനികരിയന്‍ പറ്റി. അവളെ കുറിച്ച് പറയുമ്പോള്‍ അവനു നൂറു നാക്കായിരുന്നു. അവളെ കുറിച്ച് അവന്‍ പറഞ്ഞ വാക്കുകള്‍ “അവളുടെ കണ്ണുകള്‍ .... ഹോ .... അതിശയോക്തിക്കു വേണ്ടി പറയുന്നതല്ല....ശരിക്കും പിടക്കുന്ന മീന്‍ പോലിരുന്നു. ചാട്ടുളി പായുന്ന പോലെ ആ കൃഷ്ണമണികള്‍ അനങ്ങിയപ്പോള്‍ എന്റെ ഹൃദയത്തില്‍ ആണ് അത് കൊളുത്തി വലിക്കുന്നത് എന്ന് തോന്നിപ്പോയി.അവള്‍ എന്നെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു. എനിക്കപ്പോള്‍ അവളോട്‌ പറയണം എന്ന് തോന്നി "അമ്മു, നീ ചിരിക്കുന്നു; പക്ഷെ നിന്റെ കണ്ണുകള്‍ എന്റെ ശ്വാസ ഗതി പോലും പിടിച്ചു വച്ചിരിക്കുന്നു" എന്ന്. അവന്‍ ഒന്നും പറഞ്ഞില്ല പകരം ഒരു നിശ്വാസം ഉതിര്‍ത്തു.

അവന്‍ തുടര്‍ന്നു . "ഞങ്ങള്‍ രണ്ടു പേരും ചെരിപ്പൂരി വച്ചു അമ്പലത്തിനുള്ളില്‍ കടന്നു. അവിടെ തൊഴാന്‍ വന്ന മുതിര്‍ന്ന സ്ത്രീകള്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് സ്വകാര്യം ആയി ഒരഹങ്കാരം തോന്നി. ബാഗ്‌ വെക്കാനുള്ള സ്ഥലം എവിടെ ആണ് എന്നവള്‍ അന്വേഷിച്ചു. അത് അവിടെ വച്ചു ഞങ്ങള്‍ ഉള്ളില്‍ കയറി. പ്രാര്‍ത്ഥിക്കാന്‍ ശ്രീ കോവിലിനു മുന്നില്‍ കൂപ്പു കയ്യോടെ നിന്നു. ഞാന്‍ അവളെ ഒളി കണ്ണിട്ടു നോക്കി. അവള്‍ കണ്ണടച്ച് എന്റെ ഇടതു ഭാഗത്ത്‌ എന്റെ വധുവിനെ പോലെ നില്‍ക്കുകയാണ്. ആ നിമിഷം ഒരു മഞ്ഞ ചരടില്‍ അവളെ സ്വന്തം ആക്കിയാലോ എന്ന് തോന്നി പോയി എനിക്ക്." 

തുടരും .........


Sunday, September 16, 2012

ഓര്‍മയിലെ അമ്മുവിന് [ഭാഗം - 2]



അമ്മു ,

നിന്നെ  കാണാന്‍  വല്ലാതെ  ആഗ്രഹം  തോനുന്നു….നിമിഷങ്ങള്‍കെല്ലാം മണികൂരുകളുടെ ദായിര്ഖ്യം…ഓരോ  നിമിഷത്തിലും  നിന്‍റെ കണ്ണുകളിലെ  കുസൃതി , ചുണ്ടുകളിലൂരാരുള്ള ആ  പുഞ്ചിരി , നെറ്റിയിലേക്ക്  വീണു  കിടക്കുന്ന   മുടിയിഴകള്‍ , കുട്ടിത്തം  കലര്‍ന്നിരുന്ന  നിന്‍റെ  സംസാരം,  എല്ലാം  എന്‍റെ  ഓര്‍മയില്‍  കടന്ന്നു  വരുന്നു …ഈ  വിരഹം  അസഹനീയം  എന്ന്  ഞാന്‍  തിരിച്ചറിയുന്നു …കേള്‍ക്കുന്ന  പാട്ടുകളില്‍  ഓരോന്നും നിന്നെ കുറിച്ചുള്ളതാണ്  എന്ന്  തോന്നുന്നു.... കാണുന്ന  കാഴ്ചകളോ, അതിഇലും നിന്നെ  അല്ലാതെ  മറ്റൊന്നും  ഞാന്‍ കാണുന്നില്ല... നിന്‍റെ  ഒരു  വാക്ക്  കേള്‍ക്കാന്‍  ഞാന്‍  ഒരുപാട്  കൊതിച്ചു …എന്നാല്‍  നീയോ,  യാത്ര  പറഞ്ഞു  പോയതോടെ  എല്ലാം  മറന്നുവോ? ഞാന്‍  എന്‍റെ  ജീവിതത്തില്‍  കേട്ടിട്ടുള്ള  നുണകളില്‍  എനിക്ക്  ഏറ്റവും ഇഷ്ടപെട്ടത് "ഐ ലവ് യൂ" ആണ് എന്ന്  പറഞ്ഞതിന്  എന്നെ  ശാസിച്ചവള്‍ നീ, അതിനു  ഒരു  ദിനം മുഴുവന്‍  പിണങ്ങിയിരുന്നവളും നീ, ആ  നീ  ഇപ്പോള്‍  ആ  ഒരു  വാക്യം  സത്യം ആയിരുന്നു  എന്ന്  തെളിയിക്കുകയാണോ  നിന്‍റെ  ദീര്‍ഘ  മൌനത്തിലൂടെ?
                നിന്നെ  ഞാന്‍  ഒരിക്കലും  കുററപെടുത്തി ല്ല... കാരണം  നിന്നെ  എന്നിലെക്കടുപിച്ചത്  എന്‍റെ  തകര്‍ന്ന  പ്രണയ  കഥ ആയിരുന്നു...ഒരു  ദീര്‍ഘ  പ്രണയ  തകര്‍ച്ചക്ക്  ശേഷം  ഇനി  ഒന്ന്  കൂടി  വയ്യ  എന്ന്  കരുതി  തകര്നിരുന്ന  എന്നെ  വീണ്ടും  ആ  ദിവ്യമായ  വികാരത്തിലേക്ക് വലിച്ചടുപിച്ചത് നിന്‍റെ  കണ്ണുകളിലെ  ആ  കുസൃതി ആയിരുന്നു..നിന്‍റെ  ആ  മനോഹരമായ പുഞ്ചിരി  ആയിരുന്നു ..അത്  കാന്നാതിരിക്കാന്‍  ശ്രമികാതിരുന്നത്  എന്‍റെ  തെറ്റ്….. ഒരുപടകലാന്‍  ശ്രമിച്ച  എന്നെ  നീ  സ്നേഹം  കൊണ്ടും  വിദൂഒര  സാമീപ്യം  കൊണ്ടും  അടുപിക്കാന്‍  ശ്രമിച്ചപോള്‍  അതില്‍  നിന്നും  ശക്തിയുക്തം  ഓടി  രക്ഷപെടാതിരുന്നതും  എന്‍റെ  തെറ്റ്... ഒടുവില്‍  സ്വദവേ  ദുര്‍ബലന്‍  ആയ  ഞാന്‍  വീണ്ടും  പ്രണയത്തിലായി …. അതും  എന്‍റെ  തെറ്റ് …സംഭവിച്ച  തെറ്റുകളില്‍  നിന്നെല്ലാം  ഒരു  പാഠവും പഠികാതെ  വീണ്ടും  തെറ്റുകളില്‍  എത്തി  ചേര്‍ന്നതും എന്‍റെ  തെറ്റ് …നീ  എന്നെ   പ്രണയത്തിന്ടെ  അത്യുന്നതിയില്‍  എത്തിച്ചു …ഒരു  നിമിഷം  പോലും  നിന്നെ  പിരിയാനാവാത്ത വിധം ആ  ബന്ധം വളര്‍ന്നു..അങ്ങിനെ  വളരാന്‍  കാരണവും  എന്‍റെ  തെറ്റ് …ഇതിലെല്ലാം  ഉപരി  ദന്ത  ഗോപുരതിലിരികുന്ന നിന്നെ, തോളില്‍  മാറാപ് മാത്രം ഉള്ള  ഞാന്‍  സ്നേഹിച്ചു …അത്  ഒരിക്കലും  മാപ്പ്  കൊടുക്കാന്‍  പറ്റാത്ത തെറ്റ് ….രാജകുമാരിയായവളെ വെറും ഒരു പ്രജ പ്രണയിക്കാന്‍ പാടില്ല  എന്ന അലിഖിത നിയമം കാറ്റില്‍  പറത്തിയത് അതിലും  വലിയ  തെറ്റ് …ഇപ്പോള്‍  അതെല്ലാം  എന്‍റെ തെറ്റായിരുന്നു  എന്ന്  നിനക്കും  തോന്നുന്നുവോ?

                ഇത്രയും  തെറ്റ്  ചെയ്തിട്ടും  നിന്‍റെ ഒരു  വാക്ക് കേള്‍ക്കാനായ് വീണ്ടും  കാത്തിരുന്നത്  എന്‍റെ വേറെ  ഒരു തെറ്റ്.എല്ലാ തെറ്റുകളും  ഞാന്‍  എല്കുന്നു  എന്‍റെ  പ്രിയപെട്ടവളെ …ഈ  തെടുകളെല്ലാം  ഒരു  വേദനയായി  എന്‍റെ  ഉള്ളില്‍  പടരട്ടെ …മരണം  ആ വേദനക്ക്  ഒരു  പരിഹാരം  ആകുമോ ? ഞാന്‍ ആശിക്കുന്നു എന്‍റെ സ്ഥിരബുദ്ധി  ഇല്ലത്തായിരുന്നെങ്കില്‍ … നീയല്ലാതെ  മറ്റൊന്നും  എന്‍റെ  മനസ്സില്‍  വരാത്ത  വിധം എന്‍റെ  ഓര്‍മ ശക്തി  നശിചിരുന്നെന്ക്കില്‍ ….നീ  ഒന്നുമറിയാതെ   ജീവിക്കുക ..സസന്തോഷം …ജീവിതത്തിലെ  എല്ലാ സുഗങ്ങളും നേരുന്നു  നിനക്ക്  ഞാന്‍ …എന്‍റെ  ഓര്‍മയുടെ  തുള്ളി  പോലും  നിന്‍റെ  മനസ്സില്‍  മഴയായി  പെയ്യാതിരിക്കട്ടെ …..

നിന്‍റെ ..

നിന്‍റെ  മാത്രം …

എ. ജെ.

ഓര്‍മയിലെ അമ്മുവിന് [ഭാഗം - 1]



ഹായ് എന്‍റെ അമ്മു,
നിന്നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..വല്ലാത്ത ഒരു ശൂന്യത....ഇവിടെ ഇങനെ ഇരിക്കുമ്പോള്‍ ഓര്‍മ്മകള്‍ ഓരോന്നായി എന്‍റെ ഉള്ളില്‍ നിറയുകയാണ്.... നമ്മള്‍  സംസാരിച്ച  നിമിഷങ്ങള്‍....ഒന്നിച്ചു  കഴിഞ്ഞ  നാളുകള്‍...എല്ലാം  ഇങ്ങനെ  മനസ്സില്‍  തള്ളി  കേറി  വരുവാ...നീ  കൂടെ  ഉണ്ടായിരുന്ന  ഓരോ  നിമിഷവും  എത്ര  മനോഹരം  ആയിരുന്നു.......എത്ര  വിലയുള്ളതായിരുന്നു  എന്ന് ഞാന്‍ ഓര്‍ക്കുന്നു  എന്‍റെ പ്രിയപെട്ടവളെ ... നീ  എനിക്കെത്ര വിലപെട്ടതാണ്  എന്ന്  ഞാന്‍  അറിയുന്നു....നിനക്ക്  വേണ്ടിയാണു  എന്‍റെ ഹൃദയം  പോലും  തുടിചിരുന്നത്  എന്ന്  ഞാന്‍  മനസിലാക്കുന്നു ... അങ്ങിനെയുള്ള  നീ  പെട്ടെന്നൊരുനാള്‍  വളരെ  അകലേക്ക്‌  പോവുമ്പോള്‍  എന്‍റെ നിമിഷങ്ങള്‍  ഓരോന്നും നിശ്ചാമാവുന്നു......ശ്വാസം  പോലും  എന്‍റെ സ്വന്തം അല്ലായിരുന്നു  എന്ന്  ഞാന്‍  അറിയുന്നു...നിന്റെ  ആ  ഭംഗിയുള്ള  കണ്ണുകളിലെ  കുസൃതി...മൂക്കില്‍  മൂക്കുകുത്തി  ഇടുമ്പോഴുള്ള മനോഹാരിത ...നിന്റെ  സംസാരത്തിലെ  അപൂര്‍വ ചാരുത...അതൊന്നും കണ്ണില്‍  നിന്നും  പോവുന്നെ  ഇല്ല.....നീ  ഒരു  നേരം  മിണ്ടാതിരിക്കുമ്പോള്‍.... ഒന്ന്  പിണങ്ങുമ്പോള്‍...  ഹൃദയതിനു വല്ലാത്ത  വേദനയാണ്.   ...ഒന്നിന്  വേണ്ടിയും  കരയില്ല , ഒന്നിന്  മുന്നിലും  തല  കുനിക്കില്ല   എന്നഹന്ക്കരിച്ചിരുന്ന എന്‍റെ മനസ്  എത്ര  പെട്ടെന്നാണ്  നിന്റെ  നിയന്ത്രണത്തില്‍  ആയതു...എനിക്കറിയില്ല ....നിന്റെ  മൌനം എന്നെ  കരയിപ്പിച്ചു ..എന്‍റെ കണ്ണ്  നീരിലൂടെ  ഞാന്‍  നിന്നെ  പ്രണയിക്കുകയായിരുന്നു ...എന്‍റെ  പ്രണയത്തിന്‍റെ അര്‍ച്ചന  പൂക്കള്‍  ആയിരുന്നു  ആ  കന്നുനീര്തുള്ളികള്‍...ഇപ്പോള്‍ ഈ  നിമിഷത്തില്‍  നീ  കൂടെ  ഇല്ല  എന്ന  ചിന്ത മനസിനെ  വല്ലാതെ വേദനിപിക്കുന്നു... എന്ക്കിലും ആ  വേദനക്ക്  ഒരു  സുഖം  ഉണ്ട്  എന്ന്  ഞാന്‍  തിരിച്ചറിയുന്നു ...നീ  യാത്ര  പറയുമ്പോള്‍  നിന്‍റെ വാക്കുകളില്‍  കണ്ട  ആ  വിഷാദം.....പ്രിയമായതെന്തോ  നഷ്ടപെടുന്ന  പോലെ  ദ്യോതിപിക്കുന്ന ആ  ശബ്ദ  പതര്‍ച്ച ....അത്  എന്നില്‍  ഒരു  കുളിരാവുന്നു  ഓമലെ ....ഞാന്‍  നിനക്കത്രയും പ്രിയപെട്ടവന്‍ ആണ് എന്നറിയുന്നതില്‍  ഞാന്‍  സ്വകാര്യമായി  അഹങ്കകരികുന്നു.....എന്‍റെ  ശ്വാസ  ഗതി  പോലും  നിന്‍റെ  നിയന്ത്രനടിലായി എന്നതില്‍  ഞാന്‍  ആഹ്ലാദിക്കുന്നു.....എന്നും  നിനകായ്  ഒരുപിടി  വാക്കുകള്‍  അര്‍പിക്കാനായി ഞാന്‍ ഇവിടെ തന്നെ ഉണ്ടാവും .....ഞാന്‍  ആഗ്രഹിപൂ  ആ  മിഴിനീര്‍  പൂക്കള്‍   ആരാലും  ചവിട്ടി  മെതിക്കപെടതിരുന്നെന്ക്കില്‍  എന്ന് ...അതൊരിക്കലും  വാടതിരുന്നെന്ക്കില്‍ എന്ന് ...

നിന്‍റെ മാത്രം 

എ. ജെ.