Pages

Monday, March 5, 2012

ഒരു സായം സന്ധ്യയില്‍




Part-1

നല്ലൊരു സായാഹ്നം .ഞാനും ലക്ഷ്മിയും കൂടി ഫോര്‍ട്ട്‌ കൊച്ചിയിലെ തീരത്ത് ഒരു കൊട്ടെജു വാടകയ്ക്ക് എടുത്തിരുന്നു . മനോഹരമായ കാഴ്ചകള്‍ . ദൂരെ കടലില്‍ മീന്‍ പിടുത്തകാരുടെ ബോട്ടുകള്‍ ചുറ്റി തിരിയുന്നു . അസ്തമയ സൂര്യന്‍ അണയാന്‍ പോവുന്ന വിളക്ക് പോലെ ഉജ്ജ്വല ശോഭയോടെ ചക്രവാളത്തില്‍ മുത്തമിടാന്‍ പോവുന്നു . കൂടണയാന്‍ വെമ്പല്‍ കൊണ്ട് പറക്കുന്ന പറവകള്‍ സൂര്യ വെളിച്ചത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നല്ല കാഴച്ചയായി. ഞാനും ലക്ഷ്മിയും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു .  

 ഓ ഞാന്‍ പരിചയപെടുത്താന്‍ മറന്നു .....  എന്റെ കൂട്ടുകാരി ....ജെ എന്‍ യു വില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു .ഒരു വര്ഷം . അന്ന്  അവള്‍ എന്‍റെ കൂടുകാരി മാത്രം ആയിരുന്നില്ല. ഞാന്‍ പാര്‍ട്ട്‌ ടൈം ആയി ക്ലാസ്സ്‌ എടുക്കാന്‍ പോയിരുന്ന കോളേജിലെ സഹപ്രവര്‍ത്തക ...പിന്നെ എന്നെ പോലെ അല്ലറ ചില്ലറ എഴുത്തുകുത്തുകള്‍ ഒക്കെ നടത്തുന്ന ഒരു എഴുത്തുകാരി ഒക്കെ ആയിരുന്നു ലക്ഷ്മി .....

          സാധാരണ എഴുത്തുകാരി എന്നൊക്കെ പറഞ്ഞാല്‍ നമ്മുക്കൊരു മുന്‍ ധാരണയുണ്ട് ...കുര്‍തിയും കട്ടി ഫ്രെയിം ഉള്ള കണ്ണടയും ചുമലില്‍ ഒരു സഞ്ചിയും ...എന്നാല്‍ ലക്ഷ്മി അങ്ങിനെ ഒന്നുമല്ലാട്ടോ ....അവള്‍ തികച്ചും മോഡേണ്‍ ആണ് .ഞാന്‍ പഠിപ്പെല്ലാം കഴിഞ്ഞു പോന്നു എങ്കിലും അവളുമായുള്ള ചങ്ങാത്തം വിട്ടിരുന്നില്ല .അവളാണേല്‍ അച്ഛന്റേം അമ്മേടേം വാക്ക് വക വെക്കാതെ കറക്കം ആണ് .എഴുത്ത് അന്വേഷണം യാത്ര എന്നൊക്കെ പറഞ്ഞു . എന്തായാലും ഇത്തവണത്തെ യാത്ര നാട്ടിലേക്കാണ്‌ എന്ന് പറഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി . ഒരുപാടു നാളുകള്‍ക് ശേഷം കാണുകയല്ലേ ...എന്നാലും അതില്‍ ഇത്ര സന്തോഷിക്കാന്‍ എന്തിരിക്കുന്നു എന്ന് അത്ഭുതപെടുകയും ചെയ്തു . കാരണം, പ്രണയം- ഹേയ്- അങ്ങിനെ  ഒന്നും തോന്നിയിട്ടില്ല അവളോട്‌ ഇതുവരെ . എന്നാലും എന്തോ ഒരു സന്തോഷം .

അങ്ങിനെ അവള്‍ വരുമ്പോഴും അറിയില്ലാരുന്നു ഇങ്ങനെ ഒരു യാത്രയെ പറ്റി . അവള്‍ അവളുടെ തറവാട്ടില്‍ വന്നു നില്കും . പിന്നെ പോവുന്നതിന്റെ തൊട്ടു മുന്‍പ് എന്‍റെ വീട്ടിലോ അല്ലേല്‍ ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിലോ വരും ;പോവും . ഇത്രയേ വിചാരിച്ചിരുന്നുള്ളൂ . പക്ഷെ അവള്‍ എന്‍റെ ഫ്ലാറ്റില്‍ എത്തി എന്നെ വിളിച്ചപോള്‍ ആണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത് . മനസ്സില്‍ സന്തോഷം തോന്നി . ഉടനെ റൂമില്‍ എത്തി . നോക്കുമ്പോള്‍ സാരി ഒക്കെ ചുറ്റി ഒരു തനി നാടന്‍ പെണ്ണായി അവള്‍ വാതില്‍ക്കല്‍ ..... ഹോ ശരിക്കും കെട്ടി പിടിച്ചൊരു മുത്തം കൊടുക്കാന്‍ തോന്നി. വാതില്‍ തുറന്നു അകത്തു കേറി ;അവള്‍ക്കു കുടിക്കാന്‍ കൂള്‍ ഡ്രിങ്ക്സ് കൊടുത്തു . കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞിരുന്നു . പിന്നെ ഞാന്‍ കുളിക്കാന്‍ കയറി. അവള്‍ എന്നത്തേയും പോലെ റൂം അടുക്കാനും മറ്റും .

തിരിച്ചു വന്നപ്പോള്‍ അവളുടെ ശകാരം . "നീ ആ പഴയ JNU സ്ടുടെനറ്റ്‌ തന്ന ഇപ്പോഴും . ഒരു അടുക്കും ചിട്ടേം വന്നിട്ടില്ല ലൈഫില്‍ ഇതുവരേം" . ഞാന്‍ അവളെ നോക്കി . ഒരു തികഞ്ഞ വീടുകാരിയുടെ ഭാവപകര്‍ച്ച ഉണ്ടായിരുന്നു അവളതു പറയുമ്പോള്‍ . എനിക്ക് ചിരി വന്നു . എന്‍റെ മുഖ ഭാവം കണ്ടിട്ടാവണം അവളും ചിരിച്ചു. "അപ്പോള്‍ രാത്രി എന്താ പ്ലാന്‍ "
ഞാന്‍ അവളോട്‌ ഒരു കുസൃതി ചോദ്യം ചോദിച്ചു . അവള്‍ എന്നെ നോക്കി എന്നിട്ട് പറഞ്ഞു "എന്തോന്ന് പ്ലാന്‍ ...ഞാനും നീയും ഒക്കെ ഓരോന്ന് പ്ലാന്‍ ചെയ്താണോ കാര്യങ്ങള്‍ ചെയ്യുന്നേ ?? വരുന്ന പോലെ അങ്ങ് വരും ...അത്ര തന്നെ ..".

അതാണ് എന്‍റെ ലക്ഷ്മി ...ഹോ ക്ഷമിക്കണം അറിയാതെ "എന്‍റെ ലക്ഷ്മി " എന്ന് പറഞ്ഞു പോയി .
അല്ല ഇനി ഇപ്പോള്‍ അങ്ങിനെ പറഞ്ഞാലും കുഴപമില്ല. കാരണം കാര്യങ്ങള്‍ നിങ്ങള്ക് വഴിയെ വ്യക്തമാവും .

എന്തായാലും ഞാന്‍ പറഞ്ഞു, " ഇവിടെ അടുത്തൊരു ലേഡീസ് ഹോസ്റ്റല്‍ ഉണ്ട് നിനക്ക് വേണേല്‍ അവിടെ ഒരു റൂം ബുക്ക്‌ ചെയ്യാം . എത്ര നാള്‍ ഉണ്ടാവും ഇവിടെ ? അല്ലേല്‍ എന്‍റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ . എന്ത് പറയുന്നു "

അവള്‍ എന്നെ തുറിച്ചു ഒരു നോട്ടം നോക്കി . എന്നിട്ട് പറഞ്ഞു "നിനക്ക് ഞാന്‍ ഇവിടെ താമസിക്കുന്നത് ഇഷ്ടമല്ലേല്‍ അത് പറഞ്ഞ മതി . ഞാന്‍ പൊയ്കോളാം. എനിക്ക് വേണ്ടി വേറെ സ്ഥലം അന്വേഷിച്ചു ബുദ്ധി മുട്ടണം  എന്നില്ല . നിനകരിയോ അവിടെ ഇരുന്നു ബോറടിച്ചപോള്‍ നിന്റെ കൂടെ കുറച്ചു നാള്‍ തങ്ങാം കുറച്ചു സമയം ചിലവഴിക്കാം എന്ന് കരുതിയ ഈ യാത്ര തന്നെ . എന്നിട്ട് നീ ഇപ്പോള്‍ ഇങ്ങനെ.... ".

ഞാന്‍ ആകെ വല്ലാണ്ടായി . അവളുടെ അടുത്ത് ചെന്ന് എന്നിട്ട് പറഞ്ഞു . "ഓക്കേ . എനിക്ക് പ്രോബ്ലം ഒന്നുമില്ല . പക്ഷെ ആളുകള്‍ എന്ത് കരുതും . ഇത് ഡല്‍ഹി അല്ല . കേരളം ആണ് . അതോണ്ടാ പറഞ്ഞെ . നിനക്ക് പ്രശ്നമില്ലേല്‍ എനികെന്തോന്നു പ്രശ്നം . നീ ഇവിടെ തന്നെ നിന്നോളൂ."

അത് കേട്ടതും അവളുടെ സന്തോഷം ഒന്ന് കാണേണ്ടത് ആയിരുന്നു . അവള്‍ പറഞ്ഞു "അപ്പോള്‍ എനിക്ക് കുറെ പ്ലാന്‍സ് ഉണ്ട്. നമ്മള്‍ ഓരോന്നായി സാധിക്കുന്നു . ഓക്കേ? " . ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ഓക്കേ ". ഞങ്ങളുടെ സംസാരം അങ്ങിനെ നീണ്ടു നീണ്ടു പോയി . അപ്പോള്‍ ആണ് അവള്‍ ഈ ആശയം എന്നോട് പറഞ്ഞത്. "നമ്മുക്ക് എവിടെക്കെങ്കിലും ഒരു യാത്ര പോവാം . കുറച്ചു നാള്‍ ഒന്നിച്ചു എന്ജോയ്‌ ചെയ്യാം ". ഞാന്‍ ആദ്യം ഒന്ന് മടിച്ചു പിന്നെ സമ്മതിച്ചു. അവളുടെ സന്തോഷം ആണല്ലോ ഇപ്പോള്‍ എന്റെയും സന്തോഷം.

“അച്ചു !! കുഞ്ഞു കരയുന്നു . ഒന്നെടുതെക്കണേ . ഞാന്‍ തല തുവര്തിയെച്ചു വരാം”. കുളിമുറിയില്‍ നിന്നും ലക്ഷ്മിയുടെ ശബ്ദം ആണ് എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത് .  കാലത്തിന്റെ പ്രവാഹത്തില്‍ ഓര്മ പുസ്തകത്തിലെ ഏടുകളില്‍ മഷി പുരണ്ടിരിക്കുന്നു . പലതും അവ്യക്തങ്ങള്‍ ആണെങ്കിലും മായാതെ നില്‍കുന്ന ചില ചിത്രങ്ങള്‍ ഞാന്‍ ഒര്കുകയായിരുന്നു എന്ന് ലക്ഷ്മിയുടെ സ്വരം ആണ് എന്നെ ഒര്മിപിച്ചത്. 


Part-2

ഞങ്ങള്‍ ഒന്നിച്ചിട്ട് അന്നേക്കു രണ്ടു വര്ഷം തികയുന്നു . ഞങ്ങള്‍ക്ക് ഒരു സുന്ദരി മോള്‍ ഉണ്ട്. പേര് "ആര്‍ദ്ര". ഇപ്പോള്‍ ഒരു വയസ്സ് കഴിഞ്ഞു. ഞാനും അവളും ബ്രെസ്സെല്സില്‍ ആണിപ്പോള്‍ . ഇത്തവണത്തെ വിഷു അമ്മയോടൊപ്പം ആവണം എന്ന് അമ്മക്ക് നിര്‍ബന്ധമായിരുന്നു . അത് കൊണ്ട് തന്നെ ഞങ്ങള്‍ കുറച്ചു നാള്‍ കേരളത്തില്‍ താങ്ങാന്‍ തരത്തില്‍ ലീവ് എടുത്താണ് നാട്ടിലേക്ക് പുറപെട്ടത്‌ തന്നെ. ലക്ഷ്മി ആദ്യമേ പറഞ്ഞിരുന്നു നമ്മള്‍ പണ്ട് പോയ സ്ഥലങ്ങളില്‍ ഒക്കെ ഒന്നുകൂടി പോകണം എന്ന്. ഞാന്‍ അത് ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം . എന്തായാലും വീട്ടില്‍ എത്തി കുറച്ചു നാള്‍ അമ്മയോടൊപ്പം പിന്നെ അവളുടെ തറവാട്ടില്‍ അങ്ങിനെ ചിലവഴിച്ചു . പിന്നെ ഞങ്ങള്‍ കറങ്ങാന്‍ ഇറങ്ങി.

ഞങ്ങള്‍ കുറെ സ്ഥലങ്ങള്‍ കറങ്ങി . അതൊന്നും ഇവിടെ വിവരിക്കുന്നില്ല ; കാരണം അതിന്റെ ആവശ്യമില്ല ; ഈ കഥയുടെ അല്ലേല്‍ സംഭവത്തിന്റെ കാതല്‍ ഇതൊന്നുമല്ല എന്നത് കൊണ്ട് തന്നെ.

വീണ്ടും ഞാന്‍ ഓര്‍മകളിലേക്ക് ഊളിയിടുകയാണ്. അവസാനം അവളോട്‌ വാക്ക് കൊടുത്തത് പോലെ ഞങ്ങള്‍ കൊറേ കറങ്ങി. പിന്നെ പ്രസ്തുത കൊട്ടജെജ് ഞങ്ങള്‍ രണ്ടു ആഴ്ച്ചക്കെക്ക് വാടകയ്ക്ക് എടുത്തു . അവിടെ ഇരുന്നാല്‍ ഫോര്‍ട്ട്‌ കൊച്ചിയിലെ അസ്തമയം കാണാം . നല്ല സായംസന്ധ്യകള്‍ ആസ്വദിക്കാം. അങ്ങിനെ ഞങ്ങള്‍ അവിടെ എത്തി .

അവള്‍ വന്നിട്ട് ഒരാഴ്ച തികയുന്ന ദിവസം ആയിരുന്നു അന്ന്. അന്ന് എനികെന്തോ അവള്‍ പതിവിലധികം സുന്ദരി ആണ് എന്ന് എനിക്ക്  തോന്നി . എന്തെ മന്സിപ്പോ ഇങ്ങനെ . ആആ -- അറിയില്ല . എന്തായാലും മനസിലുള്ളത് തുറന്നു പറയുന്ന കൂടത്തില ഞാനും അവളും . അതോണ്ട് തന്നെ ധൈര്യമായി അവളോട്‌ പറയാം .
ഞാന്‍ അവളുടെ നേരെ ചെന്ന് "ലക്ഷ്മി ഇന്ന്  നീ കൂടുതല്‍ സുന്ദരി ആയിരിക്കുന്നു ഇന്ന് " എന്ന് പറഞ്ഞു ഒപ്പിച്ചു . അവള്‍ എന്‍റെ നേരെ തിരിഞ്ഞു ഒന്ന്  പുഞ്ചിരിച്ചു . എന്നിട്ട് ചോദിച്ചു "അപ്പോള്‍ ഇതിനു മുന്‍പ്  ഞാന്‍ സുന്ദരി ആയിരുന്നില്ലേ ? ഒന്ന് പോ അച്ചു  നമ്മുടെ ഇടയില്‍ എന്തിനാ ഈ ക്ലിഷേസ്". ഞാന്‍ ആകെ ചമ്മി . വേണ്ടായിരുന്നു .

അവള്‍ എന്‍റെ മുഖത്ത് നോക്കി . " അച്ചു  തനിക്കെന്നെ ഇഷ്ടണോ ?" അവളുടെ പെട്ടെന്നുള്ള ചോദ്യം എന്നെ ഞെട്ടിച്ചു . അതാണ് ലക്ഷ്മിയുടെ പ്രകൃതം . ഒക്കെ നേരെ അങ്ങോട്ട്ടു ചോദിക്കും . ഞാന്‍ ആകെ പരുങ്ങി . അവള്‍ വീണ്ടും ചോദിച്ചു "പറയൂ അച്ചു  . ഇയാള്കെന്നെ ഇഷ്ടണോ ?"

ഞാന്‍ രണ്ടും കല്പിച്ചു പറഞ്ഞു "അതെ!! ഒരുപടോരുപടിഷ്ടാണ്. പക്ഷെ എങ്ങിനെ എപ്പോള്‍ മുതല്‍ എന്നറിയില്ല.  എങ്ങിനെ നിന്നോടിതു പറയും എന്ന് കരുതി ഇരിക്കയായിരുന്നു ഞാന്‍ ഇത് വരെ ".

അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു " അച്ചു  ഞാന്‍ എത്ര നാളായി ഇത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നറിയോ ? എന്‍റെ ഈ യാത്രയുടെ ലക്‌ഷ്യം പോലും ഇതായിരുന്നു . എന്‍റെ വീട്ടില്‍ വിവാഹത്തെ പറ്റി ഭയങ്കര ബഹളം. ഞാന്‍ കണ്ടെത്തിയ ആള്‍ ആണേല്‍ പോലും കുഴപമില്ല എന്ന് അച്ഛന്‍ . ഞാന്‍ അത് വരെ അങ്ങിനെ ഒന്നും ആലോചിചിരുനില്ല. അതുകൊണ്ട് തന്നെ അച്ഛന്‍ അങ്ങിനെ പറഞ്ഞപോള്‍ ആദ്യം ഓര്മ വന്നത് നിന്നെ ആണ്. പക്ഷെ നീ എന്ത് വിചാരിക്കും എന്നതായിരുന്നു എന്‍റെ പ്രശ്നം. അതോണ്ടാണ് ഒരു യാത്രയുടെ മറവില്‍ ഇങ്ങനെ ഒരു നാടകം. എന്തായാലും എന്‍റെ യാത്ര വൃഥാവിലായില്ല. എനിക്കും ഇയാളെ ഇഷ്ടടോ ".

ഞാന്‍ ആകെ സ്തബ്ദനായി നില്‍കുകയാണ്‌ . എന്താണ് സംഭവിച്ചത്. ഒരൊറ്റ നിമിഷം കൊണ്ട് അവള്‍ എന്റെതായിരിക്കുന്നു . ഞാന്‍ ആണ് ലോകത്തിലെ ഏറ്റവും സന്തോഷവാന്‍ എന്ന് തോന്നി.

അങ്ങിനെ അന്ന് രാത്രി ഒരു "candle night dinner". അവിടെ വച്ച് ഞങ്ങള്‍ മനസു തുറന്നു. ഒരുപാടു കാര്യങ്ങള്‍ സംസാരിച്ചു. ഒരു റൊമാന്റിക്‌ മൂഡില്‍ ആയിരുന്നു ഞാന്‍.  ഭാവിയെ കുറിച്ച്- സ്വപ്നങ്ങളെ കുറിച്ച് - ഫാമിലി - പരെന്റ്സ്‌ എല്ലാം ചര്‍ച്ചക്ക് പാത്രമായി രണ്ടു നാള്‍ക്കിടയില്‍.

ഞങ്ങള്‍ അവിടെ എത്തി പന്ത്രണ്ടാമത്തെ ദിവസം ആണത്. ഞങ്ങള്‍ ഒന്ന് നടക്കാന്‍ ഇറങ്ങി നേരത്തെ വിവരിച്ച കാഴ്ചകള്‍ ഒക്കെ കണ്ടു നടന്നു . കുറെ നടന്നപ്പോള്‍ അവള്‍ പറഞ്ഞു "നമ്മുക്ക് ഇവിടെ എവിടെ എങ്കിലും ഇരിക്കാം അച്ചു ". ഞാന്‍ ഓക്കേ പറഞ്ഞു . ഞങ്ങള്‍ രണ്ടാളും കൂടി അവിടെ ഉള്ള ഒരു സിമന്റ്‌ വാര്പ്പിന്മേല്‍ ഇരുന്നു . സമയം ഇങ്ങനെ നീങ്ങുന്നു . ആളുകള്‍ വരുന്നു പോവുന്നു . പലരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങള്‍ അത് കാര്യമാക്കിയില്ല . അല്ലേലും ഇവിടെ ആളുകള്‍ അങ്ങിനെ ആണ്  . ഈ സ്ഥലതുള്ളവര്‍ അല്ല ; ഇവിടെ ജോലിക്കയും മറ്റും വന്നവര്‍ ആണ് പ്രശ്നക്കാര്‍ . അവര്കിതെല്ലാം കൌതുകം ആണ് .
എന്തായാലും ഞങ്ങള്‍ ഇങ്ങനെ ഓരോന്നും പറഞ്ഞു ഇരിക്കുമ്പോള്‍ ഒരു കൊച്ചു പയ്യന്‍ , ഒരു ഏഴോ എട്ടോ വയസ്സ് കാണും , നിലകടല വില്കാന്‍ വന്നതാണ്‌ . എനിക്കപ്പോള്‍ അരിശം ആണ് വന്നത് . ലക്ഷ്മിയോടൊപ്പം ചിലവഴിക്കാന്‍ കിട്ടിയ അപൂര്‍വ നിമിഷങ്ങള്‍ , അതിനിടയില്‍ ആര് വന്നാലും എനിക്ക് അരിശം വരുമായിരുന്നു. ഞാന്‍ “നോ” എന്ന് പറഞ്ഞു . പയ്യന്‍ പോവുന്ന ലക്ഷണം ഇല്ല . ഞാന്‍ കുറച്ചു കൂടി കടുപിച്ചു പറഞ്ഞു “നോ” എന്ന് . അപ്പോള്‍ അവന്‍ ലക്ഷ്മിയെ ശല്യപെടുത്താന്‍ തുടങ്ങി. അവളാണേല്‍ ഒന്ന് വാങ്ങികൂടെ എന്നാ മട്ടിലും. ഞാന്‍ ആകെ ധര്‍മ സങ്കടത്തിലായി. അവള്‍ എന്നോട് വാങ്ങാന്‍ പറഞ്ഞു. ആ പയ്യന് മനസിലാവതിരിക്കാന്‍ ഞാന്‍ അവളോട്‌ ഇംഗ്ലീഷില്‍ പറഞ്ഞു

"നിനക്ക് വേണേല്‍ വാങ്ങാം , പക്ഷെ ഇത്തരക്കാരെ ഒഴിവാക്കുന്നത നല്ലത് . ഇവര്‍ ഇനിയും ശല്ല്യം ചെയ്യും ഒരിക്കല്‍ വാങ്ങിയാല്‍ " എന്ന് .

അപ്പോള്‍ അവള്‍ പറഞ്ഞു "സാരമില്ല, കൊച്ചു കുട്ടിയല്ലേ , ഒന്ന് വാങ്ങിചെക്കൂ എന്ന് ". ഞങ്ങളുടെ സംസാരം കേട്ട് നിന്ന പയ്യന്‍ ഉടന്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ തുടങ്ങി , അതും നല്ല ഒന്നാന്തരം അമേരിക്കന്‍ സ്ലാങ്ങില്‍. ഒരു പക്ഷെ ഞാനോ ലക്ഷ്മിയോ ശ്രമിച്ചാല്‍ പോലും അങ്ങിനെ സംസാരിക്കാന്‍ കഴിയുമോ എന്ന് സംശയം ആണ്. ഞങ്ങള്‍ രണ്ടാളും ആകെ ഞെട്ടി നില്‍പ്പാണ്. അവന്‍ അപ്പോഴും അതെ നില്പ് തന്നെ കടല വാങ്ങാന്‍ പറഞ്ഞു കൊണ്ട് , പക്ഷെ ഇപ്പോള്‍ അത് ഇംഗ്ലീഷില്‍ ആണ് എന്ന് മാത്രം.  

എന്‍റെ കോപം ഒക്കെ തനുതുറഞ്ഞിരുന്നു. ഞാന്‍ പതിഞ്ഞ സ്വരത്തില്‍ അവനോടു ചോദിച്ചു "മോന്‍ ഏതു സ്കൂളില്‍ ആണ് പഠിക്കുന്നെ ?"
അവന്‍ ഒന്ന് മന്ദഹസിച്ചു , എന്നിട്ട് പറഞ്ഞു "ഞാന്‍ പഠിക്കുന്നില്ല , എന്‍റെ അമ്മയെ കച്ചവടത്തില്‍ സഹായിക്കുന്നു ". ഞാന്‍ നിര്‍ന്നിമേഷനായി അവനെ തന്നെ നോക്കി നിന്നു. ലക്ഷ്മിയാണേല്‍ ഒരു മാതൃ വാത്സല്യം കാണികുന്നോ എന്നൊരു സംശയം എനിക്ക്. ഞാന്‍ അവനോടു ചോദിച്ചു "മോന്റെ   അമ്മ എന്ത് ചെയ്യുന്നു ? അച്ഛന്‍ എവിടെ? സ്കൂളില്‍ പോവാതെ എങ്ങിനെ ഇത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു ?" എന്നെല്ലാം. 

അവന്റെ കണ്ണില്‍ ഒരു വിഷാദച്ഛായ കലര്നിരുന്ന പോലെ എനിക്ക് തോന്നി. അവന്‍ തുടര്‍ന്നു "എന്‍റെ അമ്മ കടല ഉണ്ടാക്കും, എന്നിട്ട് ഞാനും അമ്മയും വ്യത്യസ്ത സ്ഥലങ്ങളില്‍ അത് കൊണ്ട് നടന്നു വില്‍ക്കും . പിന്നെ അമ്മ ഒന്ന് രണ്ടു വീടുകളില്‍ വേല ചെയ്യാന്‍ പോവും . അപ്പ അമ്മയേം എന്നേം വിട്ടു പോയി കൊറേ നാള്‍ ആയി . ഞാന്‍ കുഞ്ഞു നാള്‍ മുതലേ ഇവിടെ കടല വില്‍ക്കാന്‍ തുടങ്ങിയതാ അപ്പോള്‍ വിദേശികള്‍ വരുമായിരുന്നു . നമ്മുടെ ആളുകളേക്കാള്‍ അവരാണ് എന്‍റെ കടല വാങ്ങാറ്. അങ്ങിനെ അവരോടൊക്കെ സംസാരിച്ചു സംസാരിച്ചു ഞാന്‍ ഭാഷ പഠിച്ചു. ഇംഗ്ലീഷ് കൂടാതെ എനിക്ക് ഫ്രെഞ്ചും സ്പാനിഷും അറിയാം . ഇപ്പോള്‍ ടൂറിസ്റ്റ് വരുമ്പോള്‍ സഹായത്തിനു എന്നേം വിളിക്കാറുണ്ട് ചില ഹോട്ടല്‍ ഗൈഡുകള്‍ . കാരണം എന്‍റെ ഭാഷ തന്നെ . അവര്‍ കുറച്ചു പൈസ തരും. പക്ഷെ അതിലേറെ പൈസ ടൂറിസ്റ്റുകള്‍ തരാറുണ്ട്" അവന്‍ പറഞ്ഞു നിര്‍ത്തി .

Part-3

എന്‍റെ കണ്ണില്‍ കണ്ണ് നീര്‍ നിരഞ്ഞിരികുന്നുവോ ? കാഴ്ചകള്‍ മങ്ങുന്ന പോലെ . ലക്ഷ്മിയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. 
ഞങ്ങള്‍ അവന്റെ തലയില്‍ തലോടി വാത്സല്യത്തോടെ. എന്നിട്ട് ഒരു അഞ്ഞൂറ് രൂപ കൊടുത്തു അവന്റെ കയ്യില്‍... . ,
അവന്‍ പറഞ്ഞു "സര്‍ ചില്ലരയില്ല"
ഞാന്‍ പറഞ്ഞു “അത് നീ വച്ചോളു എന്നിട്ട് ഒരു കോന്‍ കടല എനിക്ക് തരൂ.”

അവന്‍ മടിച്ചു നിന്നു. അവസാനം എന്‍റെ നിര്‍ബന്ദത്തിനു വഴങ്ങി അവന്‍ അത് മേടിച്ചു. ഞാന്‍ ചോദിച്ചു "എവിടെയാ നിന്റെ വീട് " അവന്‍ ചൂണ്ടി കാണിച്ചു അങ്ങകലെ ഒരു കൊച്ചു കുടില്‍. , ഞാന്‍ ശരി എന്ന് പറഞ്ഞു . ആ കൊച്ചു ബാലന്‍ ഒന്ന് മന്ദഹസിച്ചു എന്നിട്ട് പതിയെ നടന്ന്നു നീങ്ങി. ഞാനും ലക്ഷ്മിയും നിശബ്ദരായിരുന്നു .

ജെ എന്‍ യു വില്‍ സമൂഹ ശാസ്ത്രം ഒരു വിഷയം ആയിരുന്നതോണ്ടാണോ എന്തോ എന്നെ ആ സംഭവം വല്ലാതെ ഇളക്കി . എന്‍റെ അന്ന് വരെ ഉള്ള ധാരണകള്‍ എല്ലാം ഇളക്കുന്നതായി ആ സംഭവം .

ഇംഗ്ലീഷ് അറിയുക എന്നത് വലിയ ഒരു കാര്യമായി എനിക്ക് തോന്നിയിരുന്നു. അച്ഛന്റെ ജോലി പുറത്തായിരുന്നതിനാല്‍ കേരളത്തിന്‌ പുറത്താണ് പഠിച്ചതും വളര്‍ന്നതും പ്ലസ് ടു വിനും ഡിഗ്രിക്കും കേരളത്തില്‍ പിന്നെ പി ജി  ജെ എന്‍ യു വിലും. കേരളത്തില്‍ പഠിച്ചപ്പോള്‍ എല്ലാം ഇംഗ്ലീഷ് പരിജ്ഞാനം എനിക്ക് വളരെ ഫലപ്രദമായി തോന്നിയിരുന്നു . ടീച്ചേര്‍സിന്റെ പ്രത്യേക സ്നേഹം , പ്രിന്സിപലിന്റെ പരിഗണന അങ്ങിനെ കൊറേ നേട്ടങ്ങള്‍ അത് വഴി ഉണ്ടായിട്ടുണ്ട് . എല്ലായിടത്തും അങ്ങിനെ ആണ് എന്നല്ല എനിക്ക് അങ്ങിനെ തോന്നിയിട്ടുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. ക്ലാസ്സ്‌ ഫോളോ ചെയ്യുന്ന കാര്യത്തിലും ഞാന്‍ മുന്പന്തിയിലായിരുനു ഭാഷയുടെ ഗുണം. അതില്‍ ഞാന്‍ അഹങ്കരിക്കുകയും ചെയ്തിരുന്നു എന്ന് പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല ഇപ്പോള്‍...., കാരണം വെള്ളം പോലെ ഇംഗ്ലീഷ് സംസാരിക്കുനവരെ ആരാധനയോടെ നോക്കിയിരുന്ന ഒരു സമൂഹം കേരളത്തില്‍ ഉണ്ടായിരുന്നു. പ്രതെയ്കിച്ചും നായര്‍ തറവാടുകളില്‍ പലരും ഉന്നത നിലകളില്‍ കേന്ദ്ര സര്‍വീസിലും മറ്റും ഇരിക്കുമ്പോള്‍. , ഇപ്പോളും അതിനു വലിയ മാറ്റം ഒന്നും വന്നിട്ടില്ല എന്നായിരുന്നു എന്റെ ധാരണ , ആ കുട്ടിയെ കാണുന്ന വരെ. ഒരു കാള്‍ സെന്റെറില്‍ ജോലി ചെയ്യാന്‍ യാതൊരു യോഗ്യതയും ആവശ്യമില്ല. അത്യാവശ്യം ഇംഗ്ലീഷ് പരിജ്ഞാനം കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള അറിവും മതി - പതിനായിരങ്ങള്‍ സമ്പാദിക്കാം മാസം തോറും . അങ്ങിനെ ഒരു അവസരം നിലനില്കുമ്പോള്‍ ആണ് ഒന്നിലധികം വിദേശ ഭാഷകള്‍ അറിയുന്ന ഒരു കൊച്ചു ബാലന്‍ അഞ്ചു രൂപയുടെ കടല വില്‍ക്കാന്‍ നടക്കുന്നത്. ഞാന്‍ നേടിയ അറിവൊന്നും അറിവായിരുന്നില്ല എന്ന് തോന്നി . ആകെ മൂഡ്‌ ഓഫ്‌ ആയി ഇതെല്ലാം ചിന്തിച്ചു കിടന്ന എന്നെ ലക്ഷ്മിയുടെ നുള്ള് ആണ് ഉണര്‍ത്തിയത് . അവള്‍ എന്റെ ദേഹത്തോടോട്ടി കിടക്കുവാണ്. ഒരു കയ് എന്റെ നെഞ്ചില്‍ . അവള്‍ ചോദിച്ചു " നീ ആ പയ്യനെ കുറിചോര്‍ക്കുവാരുന്നു അല്ലെ ?"
ഞാന്‍ മൂളി , അവള്‍ തുടര്‍ന്ന് "നമ്മുക്കവനെ ഏതേലും സ്കൂളില്‍ ചേര്‍ത്താലോ ? " ഞാന്‍ ചോദിച്ചു "നീ എന്ത് ഭ്രാന്താണ് ഈ പറയുന്നേ . ആ കുട്ടിയുടെ അമ്മ സമ്മധിക്കില്ല എന്ന് " . അവള്‍ പറഞ്ഞു "അതൊന്നും നീ അറിയണ്ട , നാളെ എന്റെ കൂടെ വാ " 

ഞാന്‍ എതിര്തോന്നും പറഞ്ഞില്ല . പിറ്റേ ദിവസം ഞങ്ങള്‍ രണ്ടാളും കൂടി അവന്റെ അമ്മയെ കാണാന്‍ പോയി. അവരോടു ഉണ്ടായ കാര്യങ്ങള്‍ ഒക്കെ വിശദമായി പറഞു. അവസാനം ഞങ്ങള്‍ അവന്റെ പടിപ്പു ചിലവുകള്‍ നോക്കികൊള്ളം എന്ന് പറഞ്ഞതോടെ ആ സ്ത്രീ കരയാന്‍ തുടങ്ങി . ലക്ഷ്മി അവരെ ആശ്വസിപിച്ചു. എന്നിട്ട് പറഞ്ഞു " ഇതാരും അറിയണ്ട . നിങ്ങള്‍ തന്നെ അവരുടെ രക്ഷിതാവി പോയി അവനെ സ്കൂളില്‍ ചേര്‍ക്കു. അതിനു വേണ്ട പണം ഇതില്‍ ഉണ്ട്" , അവള്‍ കയ്യില്‍ ഉണ്ടായിരുന്ന സഞ്ചി ആ അമ്മയുടെ കയ്യില്‍ കൊടുത്തു ." എന്റെ വിലാസം അതില്‍  ഉണ്ട് . എന്താവശ്യം ഉണ്ടേലും അറിയിക്കാന്‍ മറക്കരുത് " ഞങ്ങള്‍ രണ്ടു പേരും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു , ഞങ്ങളുടേം . എനിക്ക് ലക്ഷ്മിയോട് കൂടുതല്‍ ആരാധന  തോന്നി . എന്റെ മനസ്സ് അവള്‍ കൃത്യമായി മനസിലാക്കുന്നു പ്രവൃതിക്കുന്നു.
എന്തായാലും ആ സംഭവത്തിനു ശേഷം രണ്ടു വര്ഷം ആവുന്നു ഇപ്പോള്‍ . ഞാനും ആര്‍ദ്ര കുട്ടിയും ലച്ചുവും കൂടി വീണ്ടും ഇവിടെ വന്നിരിക്കുന്നു . അതിനു ഇരട്ടി മധുരം എന്നാ പോലെ ഒരു വാര്‍ത്ത കൊണ്ട് ആ അമ്മ ഞങ്ങളെ കാണാന്‍ വന്നു. അവരുടെ മോന് , ആ കടല വിട് നടന്ന കുട്ടിക്ക് സ്കൊലര്‍ഷിപ് കിട്ടിയിരിക്കുന്നു. അത് ഏറ്റുവാങ്ങുമ്പോള്‍ ഞങ്ങളും കൂടെ വേണം എന്ന് അവര്‍. 

ഞങ്ങള്‍ പറഞ്ഞു അതിന്റെ ഒന്നും ആവശ്യമില്ല . ഇത് എല്ലാവരെയും കാണിക്കാന്‍ വേണ്ടിയല്ല . ഞങ്ങളുടെ ഒരു സന്തോഷത്തിനു ചെയ്തതാണ് "
അവര്‍ അതൊന്നും കേള്‍ക്കുന്നില്ല . അവസാനം ലക്ഷ്മിയും പറഞ്ഞു കുറച്ചു നേരം അല്ലെ നമ്മുക്കും നല്ലൊരു അനുഭവം ആവും എന്ന് . അങ്ങിനെ ഞങ്ങള്‍ അവിടെ പോയി . സമ്മാനം വിതരണത്തിന് ശേഷം രണ്ടു വാക്ക് സംസാരിക്കാന്‍ ഉണ്ട് എന്ന് പറഞ്ഞു മൈക്ക് വാങ്ങിയ ആ കുട്ടി ആദ്യം ഞങ്ങളുടെ നേരെ തിരിഞ്ഞു കയ് കൂപ്പി കണ്ണ് നിറഞ്ഞു കൊണ്ട് പറഞ്ഞു . "ഇവരെ ഞാന്‍ കാണുന്നത് കടപുറത്തു വച്ച് കടല വില്കുമ്പോള്‍ ആണ് , അന്നിവരെന്നോട് കാണിച്ച സ്നേഹത്തിനു ഇത്രയും വിലയും മധുരവും ഉണ്ടാവും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല . ഒരു പക്ഷെ

ഇന്നീ അവസരത്തില്‍ ഞാന്‍ ഏറ്റവുമധികം ഇവിടെ ഉണ്ടാവണം എന്നഗ്രഹിച്ചവരും ഇവരാണ് . ദൈവം വലിയവനാണ്‌ . അദേഹം എനികതും സാധിച്ചു തന്നു . ഇതിനു പകരം തരാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല , ഇച്ചിരി സ്നേഹം അല്ലാതെ . നിങ്ങളുടെ ആശിസ്സുകളോടെ ഞാന്‍ പഠിക്കും ഇനിയും ഇനിയും പഠിക്കും " അതാണ് നിങ്ങള്‍ക്കുള്ള എന്റെ ഉപഹാരം ." ഇത്രയും പറഞ്ഞപോഴേക്കും അവന്റെ കണ്ണില്‍ നിന്നും തുള്ളികള്‍ അടര്‍ന്നു വീണു. സദസ്സില്‍ നിലക്കാത്ത കരഘോഷം. ഒരൊറ്റ നിമിഷം കൊണ്ട് ആരുമല്ലാതിരുന്ന ഞങ്ങള്‍ അവരുടെ മുന്നില്‍ ആരൊക്കെയോ ആയിരിക്കുന്നു. ലക്ഷ്മി എന്റെ മുഖത്ത് നോക്കി  ചിരിച്ചു. ഞങ്ങളുടെ മോള്‍ ബഹളം കേട്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുണ്ട് എന്താണ് എന്നറിയാതെ. ഞാന്‍ അവളോട്‌ പറഞ്ഞു "അത് നിന്റെ ഏട്ടന്‍ ആണ്  . ഒരിക്കല്‍ നീയും ഇങ്ങനെ ആവണം " . 

അങ്ങിനെ സന്തോഷ പ്രദമായ കുറച്ചു നാളുകള്‍ക്കു ശേഷം ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി . 

അപ്പോള്‍ അമ്മ ഉച്ചയൂണിനുള്ള തയ്യാറെടുപ്പിലായിരുന്നു. അച്ഛന്‍ മുട്ടത്തു കസേരയും ഇട്ടു പത്രം വായിചിരിപ്പുണ്ട്.  അച്ഛന്‍ ഞങ്ങളെ ഒന്ന് നോക്കി ആ കണ്ണടക്കിടയിലൂടെ. എന്നിട്ട് ചോദിച്ചു " യാത്ര ഒക്കെ കഴിഞ്ഞോ ? ഇനി കുറച്ചു നാള്‍ ഈ വയസന്റെം വയസ്സിടെം കൂടെ കാണില്ലേ ?"

"ഉവ്വച്ച " ഞാന്‍ ഭവ്യതയോടെ മറുപടി പറഞ്ഞു . അച്ഛന്‍ മോളെ എടുകാനായി കയ് നീട്ടി . ലക്ഷ്മി അവളെ അച്ഛന്റെ കയ്യില്‍ കൊടുത്തു . അച്ഛന്‍ പറഞ്ഞു "കുഞ്ഞു ഒരു പാട് യാത്ര ചെയ്തതോണ്ടാണ് എന്ന് തോന്നുന്നു വല്ലാതെ ക്ഷീണിച്ചു . ഹ്മം ," പിന്നെ മോളോട് കളിയ്ക്കാന്‍ തുടങ്ങി . "അപ്പൂപ്പന്റ്റെ മോള്‍ എവിടെ പോയതായിരുന്നു" എന്നൊക്കെ ചോദിച്ചോണ്ട് .

ഞാന്‍ ഓര്‍ത്തു അച്ഛന്‍ ഇപ്പോഴും ആ പഴയ അച്ഛന്‍ തന്നെ , പണ്ട് എന്നേം അനുജതിയേം കളിപിച്ചിരുന്ന അതെ ഉണര്‍വ്വ്. 
അച്ഛന്‍ ഓരോന്നോര്തോണ്ട് നിന്ന എന്നെ വിളിച്ചു പറഞ്ഞു " ഡാ നീ എന്താ അവിടെ നില്‍കുന്നെ , വേഗം ഡ്രസ്സ്‌ ഒക്കെ മാറി വാ" 
ലക്ഷ്മിയോട് പറഞ്ഞു "മോളെ , നീ പോയി വിശ്രമിചോല് അമ്മ അടുക്കളയില്‍ ഉണ്ട് , കഴിക്കാരാവുമ്പോള്‍ വന്ന മതി ". അവള്‍ മൂളി , പിന്നെ എന്റെ കൂടെ നടന്നു . ഞാന്‍ പറഞ്ഞു "ഭാഗ്യ ജന്മം തന്നെ നിന്റെ , എന്നെ പോലൊരു ഭര്‍ത്താവ്, ഇത്രയും സ്നേഹം ഉള്ള ഒരു അമ്മായി അച്ഛന്‍ അമ്മായി അമ്മ ". അവല്‍ എന്നെ നുള്ളി . പോയി കുളിച്ചു വരൂ എന്ന് പറഞ്ഞോണ്ട്. അവള്‍ അടുക്കളയിലേക്കും ഞാന്‍ കുളിമുറിയിലേക്കും കേറി .

ഉച്ചക്ക് എല്ലാവരും കൂടി ഇരുന്നു ഊണ് കഴിച്ചു. മോള്‍ അച്ഛന്റെ മടിയില്‍ തന്നെ ആണ്. ഞങ്ങളെ വേണ്ട തന്നെ. ലച്ചു അത് പറയുകേം ചെയ്തു. അപ്പോള്‍ അമ്മ പറഞ്ഞു . അദേഹം അങ്ങിനാ , ദേ ഇവന്‍ കുഞ്ഞായിരിക്കുമ്പോള്‍ എന്നെ വേണ്ടായിരുന്നു , ഇപ്പോഴും അച്ഛന്‍ മതി , എന്താ കാര്യം , കറക്കം തന്നെ, എന്നെ കൊണ്ട് പറ്റുമോ ലോകം മുഴുവന്‍ ഇവനേം കൊണ്ട് കറങ്ങാന്‍ , അതും പരിചയമില്ലാത്ത  നാട്. പിന്നെ വലുതായപോലല്ലേ കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ ഇവന്‍ അമ്മെ എന്ന് വിളിച്ചോണ്ട് വരന്‍ തുടങ്ങിയെ " അത് കേട്ട് എല്ലാരും ചിരിച്ചു. ഞാനും . ലച്ചു എന്റെ മുഖത്ത് നോക്കി കണ്ണിറുക്കി കാണിച്ചു .

ഊണ്‍ എല്ലാം കഴിഞ്ഞു എല്ലാവരും കൂടി ഒരുമിച്ചിരുന്നു കുഞ്ഞിനെ കളിപിച്ചു , ഫോട്ടോ എടുത്തു , അങ്ങിനെ ഇരികുമ്പോഴേക്കും അനിയത്തിയും അളിയനും വന്നു . അങ്ങിനെ സന്തോഷ പ്രദങ്ങള്‍ ആയ കുറച്ചു നാളുകള്‍ .

ഞാന്‍ ഓര്‍ത്തു നമ്മള്‍ അറിയാത്ത ആരെയൊക്കെയോ നമ്മള്‍ നേരിട്ടോ അല്ലാതെയോ സന്തോഷിപ്പിക്കുമ്പോള്‍ നമ്മളും നമ്മുടെ കുടുംബവും എത്ര സന്തുഷ്ടവും ഐശ്വര്യദായകവും ആവുന്നു എന്ന് . അതെ ജീവിതം അങ്ങിനെ ഒക്കെ ആണ് 

No comments:

Post a Comment